സർട്ടിഫിക്കറ്റുകൾ നഷ്ടമായ മനോവിഷമത്തിൽ വിദ്യാര്‍ഥി തൂങ്ങിമരിച്ചു

കുന്ദമംഗലം: സർട്ടിഫിക്കറ്റുകൾ നഷ്ടമായതിെൻറ മനോവിഷമത്തിൽ വിദ്യാർഥി തൂങ്ങിമരിച്ചു. കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേശി‍െൻറ മകന്‍ കൈലാസ് (19) ആണ് മരിച്ചത്. ഐ.ടി.ഐയില്‍ ചേരാൻ സര്‍ട്ടിഫിക്കറ്റും പുതിയ വസ്ത്രവും തയാറാക്കിയിരിക്കവേയാണ് കനത്ത മഴയില്‍ കൈലാസി‍െൻറ വീട്ടില്‍ വെള്ളം ഇരച്ചുകയറിയത്. വീട് വെള്ളത്തിനടിയിലായതോടെ കുടുംബം കാരന്തൂര്‍ എ.എം.എൽ.പി സ്കൂളിലെ ദുരിതാശ്വസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് സർട്ടിഫിക്കറ്റുകൾ അടക്കം എല്ലാം നഷ്ടപ്പെട്ട വിവരം കൈലാസ് അറിഞ്ഞത്. പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടത്. മൃതദേഹം കാരന്തൂര്‍ എ.എം.എൽ.പി സ്കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം മാവൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. മാതാവ്‌: ലക്ഷ്മി, സഹോദരി: ഗ്രീഷ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.