വാണിമേൽ: വിലങ്ങാട് പുഴയിൽ ഒഴുകിയെത്തിയ നിലയിൽ കാട്ടുപോത്തിെൻറ ജഡം കണ്ടെത്തി. വിലങ്ങാട് മഞ്ഞപ്പള്ളി പാലത്തിന് സമീപം പുഴയിലാണ് അഞ്ചു ക്വിൻറലോളം ഭാരം വരുന്ന കാട്ടുപോത്തിെൻറ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിലങ്ങാട് പാനോം പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊഴുകിയ മലവെള്ളത്തോടൊപ്പമാണ് ജഡം കണ്ടെത്തിയത്. കുറ്റ്യാടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫോറസ്റ്റ് ഡിപ്പാർട്മെൻറ് വെറ്ററിനറി ഡോക്ടർ ജഡം പോസ്റ്റ്മോർട്ടം നടത്തി. വനത്തിൽ മറവുചെയ്തു. വനമേഖലയിൽനിന്ന് പാമ്പുകളും മറ്റു വിഷജന്തുക്കളും ജനവാസ കേന്ദ്രങ്ങളിൽ ഒഴുകിയെത്തുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുണ്ട്. വന്യമൃഗങ്ങൾ നാട്ടിൽ എത്തിയിട്ടുണ്ടോ എന്ന കാര്യം കണ്ടെത്തിയിട്ടില്ലെങ്കിലും സാധ്യത കണക്കിലെടുത്ത് ജനം ജാഗ്രതയോടെയാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.