മങ്കയം മഞ്ചാടിപ്പാറയിൽ ഉരുൾപൊട്ടൽ

ബാലുശ്ശേരി: മങ്കയം മഞ്ചാടിപ്പാറ ഭാഗത്ത് ഉരുൾപൊട്ടി. ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടിയത്. രണ്ടാഴ്ച മുമ്പ് ഇതിന് സമീപം ഉരുൾപൊട്ടിയിരുന്നു. മണ്ണുംകല്ലും വെള്ളവും താഴ്വാരത്തേക്ക് ഒഴുകിയെത്തി. ഇവിടത്തുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. മങ്കയത്തിനടുത്ത് റോഡ് തകർന്നതിനാൽ ഇവിടേക്കുള്ള ഗതാഗതം സ്തംഭിച്ചു. റോഡ് തകർന്നതിനാൽ ബസ് സർവിസും നിർത്തി. ബാലുശ്ശേരി: തലയാട്-കക്കയം റോഡിൽ 26ാം മൈലിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണത്. നാട്ടുകാർ ചേർന്ന് മണ്ണുമാന്തി ഉപയോഗിച്ച് മണ്ണും ചളിയും നീക്കംചെയ്ത് 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ചീടിക്കുഴി പ്രദേശത്തും വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. നിരവധി വീടുകൾ ഭീഷണിയിലാണ്. തലയാട് ചെമ്പുകര റോഡിലെ പാലം മലവെള്ളപ്പാച്ചലിൽ പൂർണമായും തകർന്നു. ഇതോടെ ചെമ്പുകര പ്രദേശം ഒറ്റപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.