* തിരുനെല്ലിയിലും പൊന്‍കുഴിയിലുമായി ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി മാനന്തവാടി/സുൽത്താൻ ബത്തേരി: കാലവർഷ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ വിപുലമായ ഒരുക്കങ്ങേളാടെ അതി സുരക്ഷയിലായിരുന്നു ഇത്തവണ ബലിതർപ്പണ ചടങ്ങുകൾ. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലും പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ജനങ്ങളെത്തി. കുത്തൊഴുക്കിനെ തുടർന്ന് വെള്ളം വഴി മാറ്റി വിട്ടാണ് തിരുനെല്ലിയിൽ ബലിതർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയത്. പൊന്‍കുഴി പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ അഗ്നിശമന സേന പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. കനത്ത മഴ തർപ്പണ ചടങ്ങുകൾക്കായി എത്തിയവരിൽ മുൻവർഷത്തേക്കാൾ നേരിയ കുറവുണ്ടാക്കിയിരുന്നു. തിരുനെല്ലിയിൽ ശനിയാഴ്ച പുലർച്ച 2.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് തർപ്പണ ചടങ്ങുകൾ നടന്നത്. വാധ്യാന്മാരായ ശ്രീധരൻ പോറ്റി, ശംഭു പോറ്റി, സുബ്രഹ്മണ്യൻ, ദാമോദരൻ പോറ്റി, ശ്രീകുമാരൻ പോറ്റി, രഞ്ജിത്ത് നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, ഗണേശൻ എമ്പ്രാതിരി, ഡി.കെ. അച്യുത ശർമ, കെ. രാമചന്ദ്രശർമ, ശങ്കരനാരായണ ശർമ എന്നിവർ ബലിതർപ്പണ ചടങ്ങുകൾക്കും ക്ഷേത്ര മേൽശാന്തി എൻ. കൃഷ്ണൻ നമ്പൂതിരി പൂജകൾക്കും നേതൃത്വം നൽകി. ഭക്തരുടെ സൗകര്യാർഥം കൂടുതൽ ബലി, സാധന, വഴിപാട് കൗണ്ടറുകൾ തുറന്നിരുന്നു. സ്ത്രീകൾക്ക് വസ്ത്രം മാറ്റാൻ പ്രത്യേക സൗകര്യം ഒരുക്കി. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ 200ഒാളം പൊലീസുകാരെ കാട്ടിക്കുളം മുതൽ പാപനാശിനി വരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. അടിയന്തര സാഹചര്യം നേരിടാനായി അഗ്നി രക്ഷ യൂനിറ്റും ആരോഗ്യ സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയും പ്രിയദർശിനിയും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മുതൽ പ്രത്യേക സർവിസുകൾ നടത്തി. ക്ഷേത്രത്തിൽ എത്തിയവർക്കെല്ലാം ദേവസ്വം സൗജന്യ ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. പൊന്‍കുഴിയില്‍ പുലര്‍ച്ച മൂന്ന് മണിയോടെ ബലി കര്‍മങ്ങള്‍ ആരംഭിച്ചു. ക്ഷേത്രം ശാന്തി ഗിരീഷ് അയ്യര്‍ ബലികര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബലി കര്‍മങ്ങള്‍ നടത്തുന്നതിനായി ക്ഷേത്ര പരിസരത്ത് ഒരേസമയം 500 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക ബലിത്തറയും ഒരുക്കിയിരുന്നു. ബലികര്‍മങ്ങള്‍ക്ക് എത്തുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി റവന്യൂ വകുപ്പിെൻറ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ക്രോഡീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബത്തേരി ഡിപ്പോയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി രാവിലെ നാല് മണി മുതല്‍ സര്‍വിസ് നടത്തി. SATWDL5 തിരുനെല്ലിയിൽ നടന്ന പിതൃതർപ്പണ ചടങ്ങിൽനിന്ന് SATWDL6, 7 പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ നടന്ന പിതൃതർപ്പണ ചടങ്ങുകളിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.