നെല്ലാംങ്കണ്ടിയിൽ ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്

കൊടുവള്ളി: ദേശീയപാതയിൽ നെല്ലാംങ്കണ്ടി വെള്ളങ്ങോട്ട് ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ശബരി സൂപ്പർ ഡീലക്സ് ബസും വിനോദയാത്ര സംഘം സഞ്ചരിച്ച കാറുമാണ് ബുധനാഴ്ച രാത്രി 12.30ഒാടെ അപകടത്തിൽപെട്ടത്. ബസ് കണ്ടക്ടർ മാനന്തവാടി കണ്ണോത്ത്മല സ്വദേശി ശ്രീനിവാസൻ (51), കാർ ഒാടിച്ച ചാവക്കാട് അകലാട് പെരുമ്പുള്ളി അസ്ഹറുദ്ദീൻ (35), ഭാര്യ ഷംസിയ (28), മകൻ അസിൻ മുഹമ്മദ് (ഒമ്പത്), പുഴങ്ങര ഇല്ലത്ത് ഷാക്കിഫ് (38), ഇവരുടെ സഹോദരിയുടെ മക്കളായ നാലകത്ത് വീട്ടിൽ ആദിൽ ഫസൽ (13), അൻഫിദാന (12) എന്നിവർക്കാണ് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്, വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പുർണമായും തകർന്നു. ബസിെൻറ മുൻഭാഗത്തെ ചില്ല് തെറിച്ചു വീണാണ് ബസ് കണ്ടക്ടർക്ക് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറു പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് കാറുകളിലായാണ് കുടുംബസമേതം ഇവർ ചാവക്കാട് നിന്ന് വയനാട് കാണുവാനായി യാത്ര പുറപ്പെട്ടത്. അസ്ഹറുദ്ദീെൻറ പരിക്ക് ഗുരുതരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.