കോഴിക്കോട്: പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ കടിഞ്ഞാണിടുന്ന നടപടികളിൽനിന്ന് ധനവകുപ്പ് പിന്തിരിയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. സുരേഷ് ബാബു ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവുകൾ പരസ്പരവിരുദ്ധമായി പുറപ്പെടുവിക്കുക വഴി ഗുരുതരമായ ഭരണപ്രതിസന്ധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുഭവിക്കുന്നത്. 2016വരെ അംഗൻവാടി വർക്കർ-ഹെൽപർ എന്നിവരുടെ മാസാന്തവേതനം സാമൂഹികനീതി വകുപ്പിലൂടെ നേരിട്ട് വിതരണം ചെയ്തിരുന്നു. ഇടതു സർക്കാർ ആ സമ്പ്രദായം അവസാനിപ്പിച്ച് വികസന ഫണ്ടിൽനിന്ന് തുക മാറ്റിവെക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇത് പദ്ധതിപ്രവർത്തനങ്ങൾ നിശ്ചലമാകാൻ കാരണമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.