ഇ-ബീറ്റ് ക്രമക്കേട് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ് തിരുവനന്തപുരം: ഇ-ബീറ്റ് അഴിമതിക്കേസ് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസിെൻറ ഇടക്കാല റിപ്പോർട്ട്. സമാനമായ പരാതി വിജിലൻസ് ഡയറക്ടർക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതേതുടർന്ന് അേന്വഷണവും നടത്തി. ഇതിൽ നിയമാനുസൃത നടപടികൾ പാലിച്ചുകൊണ്ടുള്ള ടെൻഡറുകൾ ക്ഷണിച്ച് നടപ്പാക്കിയതാണെന്നും കണ്ടെത്തിയിരുന്നതായി ഇടക്കാല റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2012-13 കാലഘട്ടത്തിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇ-ബീറ്റ് സംവിധാനം നടപ്പാക്കിയതിൽ രണ്ടുകോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹരജിയിലെ ആരോപണം. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ബാലസുബ്രഹ്മണ്യം, മനോജ് എബ്രഹാം, വൈഫിനിറ്റി എം.ഡി എന്നിവരാണ് എതിർകക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.