ഇ^ബീറ്റ് ക്രമക്കേട് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ്

ഇ-ബീറ്റ് ക്രമക്കേട് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ് തിരുവനന്തപുരം: ഇ-ബീറ്റ് അഴിമതിക്കേസ് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസിെൻറ ഇടക്കാല റിപ്പോർട്ട്. സമാനമായ പരാതി വിജിലൻസ് ഡയറക്ടർക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതേതുടർന്ന് അേന്വഷണവും നടത്തി. ഇതിൽ നിയമാനുസൃത നടപടികൾ പാലിച്ചുകൊണ്ടുള്ള ടെൻഡറുകൾ ക്ഷണിച്ച് നടപ്പാക്കിയതാണെന്നും കണ്ടെത്തിയിരുന്നതായി ഇടക്കാല റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2012-13 കാലഘട്ടത്തിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇ-ബീറ്റ് സംവിധാനം നടപ്പാക്കിയതിൽ രണ്ടുകോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹരജിയിലെ ആരോപണം. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ബാലസുബ്രഹ്മണ്യം, മനോജ് എബ്രഹാം, വൈഫിനിറ്റി എം.ഡി എന്നിവരാണ് എതിർകക്ഷികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.