ജില്ല കലക്ടറുടെ ആദ്യ പരാതിപരിഹാര പരിപാടി 'സഫലം-2017' നാളെ ബത്തേരിയിൽ കൽപറ്റ: പരിഹാരം കാണാതെ കിടക്കുന്ന റവന്യൂ പരാതികളിലും സർവേ പരാതികളിലും നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ എസ്.സുഹാസ് നേരിട്ട് താലൂക്കുകളിലെത്തുന്നു. 'സഫലം -2017' എന്ന പരാതിപരിഹാര പരിപാടി തിങ്കളാഴ്ച സുൽത്താൻ ബത്തേരിയിൽ തുടങ്ങും. ജില്ല കലക്ടറെ നേരിട്ടുകണ്ട് പരാതികൾ നൽകാനുള്ള അവസരമാണ് ജില്ല ഭരണകൂടം ഒരുക്കുന്നത്. ബത്തേരി നഗരസഭ ടൗൺഹാളിലാണ് പരിപാടി. രാവിലെ 10.30ന് ജില്ല കലക്ടർ പരാതികൾ സ്വീകരിച്ചുതുടങ്ങും. സുൽത്താൻ ബത്തേരി താലൂക്കിനു കീഴിൽ വരുന്ന ബത്തേരി, നൂൽപ്പുഴ, കുപ്പാടി, കിടങ്ങനാട് എന്നി വില്ലേജുകളുടെ പരിധിയിൽ വരുന്ന ജനങ്ങളുടെ റവന്യൂ സംബന്ധമായ പരാതികൾക്ക് വേഗം പരിഹാരം കാണാനാണ് ശ്രമം. സഫലത്തിലേക്ക് ഇതുവരെ ലഭിച്ച പരാതികൾ കൂടാതെ അന്നേദിവസം ലഭിക്കുന്ന പുതിയ പരാതികളും തീർപ്പാക്കുന്നതിനായി പരിഗണിക്കും. സാധ്യമായ എല്ലാ പരാതികളിലും അന്നുതന്നെ തീർപ്പാക്കുകയാണ് ലക്ഷ്യം. ജില്ല കലക്ടർ നടത്തുന്ന ജില്ലയിലെ ആദ്യ ജനസമ്പർക്ക പരിപാടിയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും സ്വീകരിക്കും. നാലു അദാലത്തുകളാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജനസമ്പർക്ക പരിപാടി കൂടുതലായി സംഘടിപ്പിക്കുന്നതിനാലാണ് ബത്തേരിയിൽ ആദ്യപരിപാടി െവച്ചത്. ജനസമ്പർക്ക പരിപാടിയിലേക്കുള്ള പരാതികൾ ബത്തേരി, നൂൽപ്പുഴ, കുപ്പാടി, കിടങ്ങനാട് വില്ലേജ് ഓഫിസുകളിൽ നേരത്തെ സ്വീകരിച്ചിരുന്നു. സമഗ്ര വികസനത്തിനായി 30 ആദിവാസി കോളനികൾ ഏറ്റെടുത്തു ആദിവാസി ചൂഷണം അവസാനിപ്പിക്കാൻ സമൂഹത്തിനും ഉത്തരവാദിത്തം- ജസ്റ്റിസ് ആൻറണി ഡൊമിനിക് പൂക്കോട്: ആദിവാസി ചൂഷണം ഇന്നുമുണ്ടെന്നും അവരെ ശാക്തീകരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു. ജില്ല നിയമസഹായ അതോറിറ്റിയുടെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര വികസനത്തിനായി 30 ആദിവാസി കോളനികൾ ഏറ്റെടുക്കുന്നതിെൻറ ഉദ്ഘാടനം പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവർഗക്കാരുടെ അവകാശ സംരക്ഷണം, ദാരിദ്യ്ര നിർമാർജനം എന്നിവക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ ഡി.എൽ.എസ്.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരെ ശക്തിപ്പെടുത്തുന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. ആദിവാസി ചൂഷണം ഇപ്പോഴും തുടരുന്നുണ്ടെന്നും അവരെ താമസിക്കുന്ന ഭൂമിയിൽനിന്ന് ഇറക്കിവിട്ടു വീണ്ടും പാർശ്വവൽക്കരിക്കുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാറുകൾക്കൊപ്പം സമൂഹവും ഇതിനെതിരെ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡി.എൽ.എസ്.എ ചെയർമാനും ജില്ല ജഡ്ജിയുമായ ഡോ. വി. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെൽസ മെംബർ സെക്രട്ടറി കെ. സത്യൻ, ജില്ല കലക്ടർ എസ.് സുഹാസ്, ജില്ല പൊലീസ് മേധാവി ഡോ. അരുൾ ബി. കൃഷ്ണ, വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ. ജോസഫ് മാത്യു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ പി. വാണീദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, മൃഗസംരക്ഷണ വകുപ്പ് ജോയിൻറ് ഡയറക്ടർ ഡോ. കെ.ആർ. ഗീത, ടി.കെ. സുരേഷ് കുമാർ, എ. ഹരികൃഷ്ണൻ, ഡോ. ഇ. പുഷ്പലത, ഡോ. വി.സി. അനൂപ്, ഡോ. ജോർജ് ചാണ്ടി എന്നിവർ സംസാരിച്ചു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിങ് കൽപറ്റ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഓഫിസിെൻറ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ തൊഴിലാളികൾക്ക് വേണ്ടി തിങ്കളാഴ്ച രാവിലെ 11 മുതൽ സിറ്റിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൂക്കോട് റോഡിൽ മണ്ണിടിഞ്ഞു വൈത്തിരി: കനത്ത മഴയെത്തുടർന്ന് പൂക്കോട് റോഡിൽ തളിപ്പുഴ ഭാഗത്ത് ശനിയാഴ്ച ഉച്ചക്ക് മണ്ണിടിഞ്ഞു. പൂക്കോട് തടാകം, കോളിച്ചാൽ ഭാഗങ്ങളിലേക്കുള്ള ഗതാഗതം ഏറെ നേരത്തേക്ക് തടസ്സപ്പെട്ടു. പഞ്ചായത്ത് അധികൃതർ പിന്നീട് മണ്ണ് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.