വടകര: തിരുവള്ളൂർ വെള്ളൂക്കരയിൽ വീട് കേന്ദ്രീകരിച്ച് നടത്തുന്ന ചൂതാട്ടകേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആറു പേർ അറസ്റ്റിലായി. വടകര മേപ്പയിൽ പുതിയാപ്പ് മലപറമ്പത്ത് ഷാജി(42), പുതുപ്പണം നിടുംകുനിയിൽ അനൂപ്(40), മുയിപ്പോത്ത് ഉരുളികുന്നുമ്മൽ ചന്ദ്രൻ(48), മേമുണ്ട മമ്മള്ളി ഇബ്രാഹിം(60), മാഹി കുറിച്ചിയിൽ ബൈത്തുൽ ഇസ്മത്തിൽ ഇല്യാസ്(48), വടകര പെരുവാട്ടും താഴ കോട്ടകുളങ്ങര സത്യൻ(50) എന്നിവരെയാണ് വടകര എസ്.ഐ എം. സനൽ രാജിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്. 90,000 രൂപയും ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളൂക്കരയിലെ പൊന്നാരത്തുമ്മൽ രമ്യാലയത്തിൽ ശങ്കരെൻറ കുടുംബ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഒരു ദിവസം ഒരാൾക്ക് 500 രൂപ പ്രവേശന ഫീസ് ഈടാക്കിയാണ് ചൂതാട്ട കേന്ദ്രം നടത്തിയിരുന്നത്. വടകര, കൊയിലാണ്ടി താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും മാഹിയിൽ നിന്നും ഈ കേന്ദ്രത്തിൽ പണം വെച്ച് ചൂതാട്ടത്തിനായി ആളുകളെത്തി ചേരുന്നതായി പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. വീട്ടുടമ ശങ്കരെൻറ പേരിലും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.