പേരാമ്പ്ര ഇ-ടോയ്ലറ്റ് നോക്കുകുത്തി: വനിത ടോയ്ലറ്റും പ്രവർത്തനരഹിതം പേരാമ്പ്ര: ലക്ഷങ്ങൾ മുടക്കി പേരാമ്പ്ര ബസ്സ്റ്റാൻഡിൽ നിർമിച്ച ഇ--ടോയ്ലറ്റ് ഒരു ദിവസംപോലും ഉപയോഗിക്കാതെ നശിക്കുന്നു. മൂന്നു വർഷം മുമ്പാണ് എം.പി ഫണ്ടുപയോഗിച്ച് ഇ-ടോയ്ലറ്റ് നിർമിച്ചത്. എന്നാൽ, ഇതിൽ വെള്ളമെത്തിക്കാൻ കഴിയാത്തതുകൊണ്ട് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഇത് പ്രവർത്തിക്കാത്തതിെൻറ കാരണംപോലും അധികൃതർക്ക് കൃത്യമായി അറിഞ്ഞുകൂട എന്നതാണ് യാഥാർഥ്യം. ഇപ്പോൾ ഇതിെൻറ ടിൻഷീറ്റ് തുരുമ്പെടുത്തിരിക്കുകയാണ്. സിനിമ പോസ്റ്റർ പതിക്കാനുള്ള സ്ഥലമായി മാറിയിരിക്കുകയാണിവിടം. ഇതിനു സമീപത്തു തന്നെയുള്ള വനിത കംഫർട്ട് സ്റ്റേഷനും പ്രവർത്തനരഹിതമാണ്. ബസ്സ്റ്റാൻഡിെൻറ ഇടതുഭാഗത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ശുചിമുറി മാത്രമാണ് പ്രവർത്തിക്കുന്നത്. നിത്യേന നൂറുകണക്കിന് ആളുകളാണ് പേരാമ്പ്ര ബസ്സ്റ്റാൻഡിൽ എത്തുന്നത്. രണ്ട് ഇ-ടോയ്ലറ്റുകൾ പ്രവർത്തനരഹിതമായതോടെ സ്ത്രീകൾ ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഏറെ പ്രയാസമനുഭവിക്കുകയാണ്. ഇ-ടോയ്ലറ്റിെൻറ നടത്തിപ്പ് ചുമതല പഞ്ചായത്തിനാണെന്നാണ് എം. പിയുടെ ഓഫിസ് വ്യക്തമാക്കിയത്. ഇ-ടോയ്ലറ്റിൽ പോകാൻ ആളുകൾക്ക് ഭയമുള്ളതുകൊണ്ടാണ് ഇത് പ്രവർത്തിപ്പിക്കാത്തതെന്ന് പഞ്ചായത്ത് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.