കോഴിക്കോട്: ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒഡിഷ സ്വദേശി ദിലീപ് സെഹ്റയെയാണ് (28) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റങ്ങൾ തടയാനുള്ള നിയമം (പോക്സോ) പ്രകാരം കോഴിക്കോെട്ട പ്രത്യേക കോടതി ജഡ്ജി സുഭദ്രാമ്മ തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധികം തടവ് അനുഭവിക്കണം. 2016ലാണ് സംഭവം. മാതാവ് മരിച്ച പെൺകുട്ടി മാതാവിെൻറ അമ്മയുടെ വീട്ടിൽ താമസിച്ച് പഠിക്കുേമ്പാൾ വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ 11 സാക്ഷികളെ വിസ്തരിക്കുകയും പത്തോളം രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ഷിബു ജോർജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.