നന്മണ്ട: വാഴകൾക്ക് കീടബാധ വന്നതോടെ കർഷകർ കണ്ണീർക്കടലിലായി. വയൽ പാട്ടത്തിനെടുത്ത് കൃഷിചെയ്തുവരുന്ന നൂറുകണക്കിന് കർഷകരാണ് കണ്ണീർ കുടിക്കുന്നത്. വാഴയുടെ കാമ്പിനുള്ളിൽ കയറുന്ന തണ്ടുതൊരപ്പൻ പുഴുവാണ് വാഴയെ കാർന്നുതിന്നുന്നത്. ഇലകൾ വാടിക്കരിയുന്നതോടൊപ്പം കായ മൂപ്പെത്തുന്നതിനുമുേമ്പ കുലയോടെ ഒടിഞ്ഞുവീഴുന്നു. ഡിസംബറിൽ വിളവെടുക്കുന്ന വാഴകൾക്കാണ് രോഗം ബാധിച്ചത്. ഒടിഞ്ഞുവീഴുന്ന കുലകൾ പലരും വീട്ടിൽതന്നെ ഉപയോഗിക്കുകയാണ്. ബാങ്ക് ലോണെടുത്തും മറ്റുമാണ് പലരും കൃഷിയിറക്കിയത്. ഒരു വാഴ കൃഷി ചെയ്ത് കായ മൂപ്പാകുേമ്പാഴേക്കും 350 രൂപയോളം ചെലവുവരും. പഞ്ചായത്തിലെ വിവിധ വയലുകളിൽ വാഴകൃഷി ചെയ്ത കർഷകർ ഇപ്പോൾ കൃഷിക്ക് വന്ന ചെലവ് എങ്ങനെ ബാങ്കുകളിൽ അടച്ചുതീർക്കുമെന്ന ആധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.