നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയിൽ ചുമക്കുള്ള മരുന്നിന് പകരം ടർപെൻറയ്ൻ നൽകിയ സംഭവത്തിൽ ഉന്നത മെഡിക്കൽ സംഘം തെളിവെടുപ്പ് നടത്തി. മാതൃ-ശിശു ആരോഗ്യവിഭാഗം (ആർ.സി.എച്ച്്്) ജില്ല ഓഫിസർ ഡോ. സരള നായർ, എം.കെ. ലിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തിയത്്. കഴിഞ്ഞദിവസമാണ് കല്ലാച്ചി തെരുവൻ പറമ്പ്് സ്വദേശിനിയുടെ നാല് വയസ്സുള്ള കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സക്കെത്തിയത്. തുടർന്ന് ഡോക്ടർ ചുമക്കുള്ള മുരുന്ന് കുറിച്ച്് കൊടുത്തെങ്കിലും നഴ്സ് മരുന്ന് മാറി ടർപെൻറയ്ൻ നൽകുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്നാണ് മെഡിക്കൽ സംഘം പരിശോധനക്കെത്തിയത്. മെഡിക്കൽ സൂപ്രണ്ട്്്, കുട്ടിയുടെ അമ്മ, ആശുപത്രിയിലെ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായ ജീവനക്കാർ എന്നിവരിൽനിന്നു സംഘം മൊഴിയെടുത്തു. അടുത്തദിവസംതന്നെ റിപ്പോർട്ട് ഡി.എം.ഒക്ക് കൈമാറുമെന്ന്്് ഡോ. സരള നായർ പറഞ്ഞു. ഇതിനിടെ ആശുപത്രിയിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അപാകതകൾ ചൂണ്ടിക്കാട്ടി യൂത്ത്ലീഗ് നേതാക്കൾ മെഡിക്കൽ സംഘത്തിനു മുന്നിൽ നിരവധി പരാതികൾ ഉന്നയിച്ചു. ഇക്കാര്യങ്ങളും ജില്ല മെഡിക്കൽ ഓഫിസറെ അറിയിക്കുമെന്ന് അവർ പറഞ്ഞു. യുവതിയുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത്് അന്വേഷണം ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.