പൊതുവിദ്യാഭ്യാസം: കെ.എസ്.ടി.എ സംവാദം സംഘടിപ്പിച്ചു

കോഴിക്കോട്: കെ.എസ്.ടി.എ നിയോഗിച്ച പൊതു വിദ്യാഭ്യാസ കമീഷൻ തയാറാക്കിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ െക.എസ്.ടി.എ ജില്ല കമ്മിറ്റി ഓപൺ ഫോറം സംഘടിപ്പിച്ചു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം രാജ്യത്ത് സാധ്യമാവണമെങ്കിൽ അരനൂറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നും എന്നാൽ കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാണെന്നും എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഉന്നത നിലവാരം പുലർത്തണമെങ്കിൽ ഓരോ വിദ്യാലത്തിെൻറയും അക്കാദമിക മികവ് പരിശോധിക്കണം. ഒപ്പം അധ്യാപകരുടെ സാമൂഹിക പ്രതിബദ്ധത ഉയരുകയും വേണം. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ ഹാളിൽ നടന്ന ഓപൺ ഫോറത്തിൽ ജില്ല പ്രസിഡൻറ് ആർ.വി. അബ്്ദുല്ല അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ കമീഷൻ അംഗം പ്രഫ. എം.എ. ഖാദർ, എം. രാധാകൃഷ്ണൻ, പി.കെ. സതീശ്, കെ. വിനോദ്ബാബു, പ്രഫ. യു ഹേമന്ത്കുമാർ, എ.കെ. അബ്ദുൽ ഹക്കീം, പി.പി. രഘുനാഥ്, എ.കെ. മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.