ഫറോക്ക്: ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമായ കോടമ്പുഴയിൽ . കോഴിക്കോട് ഡി.വി.സി യൂനിറ്റിെൻറ നേതൃത്വത്തിലാണ് കൊതുകുകളെ നശിപ്പിച്ചത്. ചാലിയാറിെൻറ തീരപ്രദേശമായ കോടമ്പുഴ പഴനിൽപ്പടി, പ്രൈവറ്റ് റോഡ് ഭാഗങ്ങളിലാണ് ഫോഗിങ് നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഇബ്രാഹിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സോണി ആൽബർട്ട് എന്നിവർ നേതൃത്വം നൽകി. പനി വ്യാപകമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രദേശത്ത് പഠനം നടത്തുകയും കൊതുകിെൻറ സാന്ദ്രത കൂടുതലുള്ള ഭാഗങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കാനും അവയെ നശിപ്പിക്കാനും നാട്ടുകാരെ ബോധവത്കരിക്കുകയും ചെയ്തു. പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളിൽ കൊതുകുകളും കൂത്താടികളും വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവയെ നശിപ്പിക്കൽ അപ്രായോഗികമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രദേശത്ത് ആരോഗ്യ-ബോധവത്കരണം ഫലം കണ്ടതായും ജനങ്ങൾ ജാഗ്രത കാണിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. പടം : foging 1 foging 2 പനിബാധ റിപ്പോർട്ട് ചെയ്ത കോടമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ ഫോഗിങ് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.