മാറാട് കൂട്ടക്കൊല: ഒളിവിൽപോയ പ്രതികൾക്കെതിരായ വിചാരണ ജൂൺ അഞ്ചിന്

മാറാട് കൂട്ടക്കൊല: ഒളിവിൽപോയ പ്രതികൾക്കെതിരായ വിചാരണ ജൂൺ അഞ്ചിന് (A) (A) മാറാട് കൂട്ടക്കൊല: ഒളിവിൽപോയ പ്രതികൾക്കെതിരായ വിചാരണ ജൂൺ അഞ്ചിന് കോഴിക്കോട്: മാറാട് കൂട്ടക്കൊലകേസിൽ ഒളിവിൽപോയ രണ്ടു പ്രതികൾക്കെതിരായ വിചാരണ പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ജൂൺ അഞ്ചിലേക്ക് മാറ്റി. 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചൻറ പുരയിൽ കോയമോൻ എന്ന ഹൈേദ്രാസ് കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ദീൻ (31) എന്നിവർക്കെതിരായ കേസാണ് മാറ്റിവെച്ചത്. കോയമോൻ നാടൻ ബോംബുണ്ടാക്കുന്നതിലും നിസാമുദ്ദീൻ കൊലയിലും പങ്കെടുത്തതായും ഇരുവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടതായുമാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി 18 നാണ് പ്രതികൾക്ക് ആദ്യം കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. ഒമ്പതു പേർ മരിച്ച കേസിൽ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെ പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതിൽ 62 പേർക്കും ജീവപര്യന്തം തടവ് വിധിച്ചു. ഹൈകോടതി ഈ വിധി ശരിെവച്ചു. ഇതോടൊപ്പം പ്രത്യേക കോടതി വെറുതെവിട്ട 24 പ്രതികൾക്കുകൂടി ജീവപര്യന്തം വിധിച്ചു. 2003 മേയ് രണ്ടിന് അന്യായമായി സംഘംചേർന്ന് കൊലനടത്തിയെന്നാണ് േകസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.