നരിക്കുനി: നരിക്കുനി എ.യു.പി സ്കൂളിൽ രണ്ടുവർഷമായി ഉപയോഗിക്കാത്ത പഴയ കെട്ടിടം പൊലീസ് സംരക്ഷണത്തിൽ പൊളിച്ചുനീക്കി. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് വെള്ളിയാഴ്ച പൊലീസ് കാവലിൽ കെട്ടിടം പൊളിച്ചുനീക്കിയത്. സ്കൂൾ കോമ്പൗണ്ടിൽ തെക്കുഭാഗത്തുള്ള രണ്ടു വർഷത്തോളമായി ഉപയോഗിക്കാത്ത കെട്ടിടം കഴിഞ്ഞ മാർച്ചിൽ സ്കൂൾ മാനേജർ ഭാഗികമായി പൊളിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ന് പ്രതിഷേധത്തെ തുടർന്ന് എ.ഇ.ഒയുടെ നിർദേശത്താൽ കെട്ടിടം പൊളിക്കുന്നത് നിർത്തിവെക്കുകയും ചെയ്തിരുന്നു. ജീർണിച്ച കെട്ടിടം അപകടാവസ്ഥയിലാണെന്ന് എൽ.എസ്.ജി.ഡി സബ് എൻജിനീയർ റിേപ്പാർട്ട് നൽകുകയും സ്കൂളുകളിൽ അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലുമായിരുന്നു ജീർണിച്ച കെട്ടിടം പൊളിക്കാനു-ണ്ടായ സാഹചര്യം. നേരത്തെ പൊളിച്ച കെട്ടിടത്തിെൻറ ബാക്കി ഭാഗമാണ് വെള്ളിയാഴ്ച പൊളിച്ചുനീക്കിയത്. ഇതിനായി ഹൈകോടതിയുടെ പ്രത്യേക ഉത്തരവും സ്കൂൾ അധികൃതർ നേടിയിരുന്നു. ഏഴ് ക്ലാസുകളിലായി 130 വിദ്യാർഥികളാണ് ഈ സ്കൂളിലുള്ളത്. നേരത്തെ 1000ത്തിലധികം വിദ്യാർഥികൾ പഠിച്ച സ്കൂളായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.