വടകര: കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി ചാലിൽ പറമ്പിൽ റഹീസ് (36) കാറിടിച്ച് മരിച്ച കേസിൽ 49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്സിഡൻറ് ൈട്രബ്യൂണൽ ജഡ്ജി എം.വി. രാജകുമാര വിധിച്ചു. ഒമ്പത് ശതമാനം പലിശ സഹിതം ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2013 ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി കെ.എസ്.ഇ.ബി സബ്സ്റ്റേഷന് മുന്നിലായിരുന്നു അപകടം. മരിച്ച റഹീസിെൻറ മാതാവ്, ഭാര്യ, മക്കൾ എന്നിവരായിരുന്നു ഹരജിക്കാർ. ദുബൈ എൽ.സി.സി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു റഹീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.