സംബാൽ (യു.പി): ഉത്തർപ്രദേശിൽ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി. റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയ 40കാരിയെയാണ് നാലു ദിവസം പീഡനത്തിനിരയാക്കിയത്. ജൂൺ 16ന് പാനിപത്തിലേക്ക് പോകാൻ ബറേലി സ്റ്റേഷനിലെത്തിയതായിരുന്നു സ്ത്രീയും 13 വയസ്സുള്ള മകനും 11 വയസ്സുള്ള മകളും. സ്റ്റേഷനിൽവെച്ച് മൂന്നുപേർ ചേർന്ന് ബലംപ്രയോഗിച്ച് മയക്കുമരുന്ന് നൽകിയശേഷം ഇവരെ സമീപത്തെ ഗിന്നൂർ ഗ്രാമത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് എ.എസ്.പി പങ്കജ് പാണ്ഡെ പറഞ്ഞു. ഗ്രാമത്തിൽവെച്ച് നാലു ദിവസം തുടർച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കിയതായും അവസരംകിട്ടിയപ്പോൾ മകനെയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും സ്ത്രീ പറഞ്ഞു. മകൾ ഇപ്പോഴും പ്രതികളുടെ പിടിയിലാണെന്നും ഇവർ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദൗസി പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകളടക്കം നാലു പേർക്കെതിരെ കേസെടുത്തതായി എസ്.പി രവിശങ്കർ ഛബ്ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.