റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഭീഷണിയായി തെരുവുനായ്ക്കൾ കോഴിക്കോട്: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനും പരിസരവും തെരുവുനായ്ക്കളുെട ഭീഷണിയിൽ. സ്റ്റേഷന്‍ പരിസരങ്ങളിലെ നായ് ശല്യംമൂലം ഏറെ ഭയത്തോടെയാണ് യാത്രക്കാര്‍ വരുന്നതും പോകുന്നതും. പ്ലാറ്റ്ഫോമുകളിലൂടെ ഇവ കൂട്ടത്തോടെ ഓടിനടക്കുന്നത് യാത്രക്കാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. നൂറുകണക്കിന് നായ്ക്കളാണ് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വിഹരിക്കുന്നത്. ഇവ പ്ലാറ്റ്േഫാമുകളിൽ ഒാടിനടക്കുകയും കാഷ്ഠിക്കുകയും അടിപിടി കൂടുകയും പതിവാക്കിയിട്ടുണ്ട്്. മഴ കനത്തതോടെ സമീപപ്രദേശങ്ങളിലുള്ള നായ്ക്കളും റെയിൽവേ സ്റ്റേഷനുകളിലേക്ക് ചേക്കേറിയിട്ടുണ്ടെന്ന് റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാർ പറയുന്നു. നാലാം പ്ലാറ്റ്ഫോമിെൻറ പിൻഭാഗത്തുള്ള ക്വാേട്ടഴ്സുകളുടെ സമീപസ്ഥലങ്ങൾ കാടുമൂടിയ അവസ്ഥയിലാണ്. രാത്രിയിൽ ഇവിടെ നായ്ക്കൾ കൂട്ടത്തോടെ ഉണ്ടാവാറുണ്ട്. മഴപെയ്യുേമ്പാൾ ഇവ ഒന്നാെക െറയിൽവേ സ്റ്റേഷനിലേക്ക് കയറിവരുകയാണ്. റെയിൽവേ സംരക്ഷണ വേലികൾ തകർന്ന സ്ഥലങ്ങളിലൂടെയാണ് ഇവ കൂടുതലായും ഉള്ളിൽ കടക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സ്റ്റേഷൻ പരിസരങ്ങളിൽ നിരവധി യാത്രക്കാർ നായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. രാത്രിയിൽ നായ്ക്കൾ സ്റ്റേഷനിലെ ഇരിപ്പിടങ്ങളും മറ്റും ൈകയേറുന്നതും പതിവാണ്. കഴിഞ്ഞദിവസം നാലാം പ്ലാറ്റ്ഫോമിലൂെട നടന്നുപോവുകയായിരുന്ന സ്ത്രീയെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മറ്റു യാത്രക്കാർ കൃത്യ സമയത്ത് ഇടപ്പെട്ടതിനെ തുടർന്നാണ് ആക്രമണത്തിൽനിന്ന് സ്ത്രീ രക്ഷപ്പെട്ടത്. എന്നാൽ, യാത്രക്കാരുെട സുരക്ഷിതത്വം ഉറപ്പിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. photo: AB 11 േകാഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ നിലയുറപ്പിച്ച തെരുവുനായ്ക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.