കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിെൻറ സുപ്രധാന ചടങ്ങായ ഇളനീർ വെപ്പ് വെള്ളിയാഴ്ച നടക്കും. ഇളനീർ വെപ്പ് ചടങ്ങിൽ പെങ്കടുക്കുന്നതിനായി വ്രതമെടുത്തവർ ഇളനീർ കാവുകളുമേന്തി വിവിധ കഞ്ഞിപ്പുരകളിൽ എത്തിത്തുടങ്ങി. ഇത്തരം നൂറുകണക്കിന് സംഘങ്ങളാണ് കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങിയത്. വൈശാഖോത്സവത്തിെൻറ സവിശേഷ ചടങ്ങുകളിൽ സുപ്രധാനമായ തിരുവോണം ആരാധന ഇന്ന് പെരുമാൾ സന്നിധിയിൽ നടക്കും. ആരാധന നാളിൽ ഉച്ച ശീവേലി ദേവന് പൊന്നിൻ ശീവേലിയാണ്. ആരാധനക്ക് ആവശ്യമായ കളഭം കോട്ടയം കോവിലകത്തുനിന്നും പഞ്ചഗവ്യം പാലമൃത് കരോത്ത് തറവാട്ടിൽ നിന്നുമാണ് എഴുന്നള്ളിച്ചെത്തിക്കുക. ശനിയാഴ്ച അഷ്ടമി ആരാധന -ഇളനീരാട്ടം നടക്കും. ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവ നഗരിയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്. കോഴിക്കോട്, വടകര, കൊയിലാണ്ടി, വയനാട് എന്നിവിടങ്ങളിൽനിന്നും ജില്ലയുടെ നാനാഭാഗങ്ങളിൽനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ടൂറിസ്റ്റ് വാഹനങ്ങളിൽ ഉൾപ്പെടെയെത്തി പെരുമാളിനെ ദർശിച്ച് പുണ്യം നേടി മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.