വടകര: പുതിയ ബസ്സ്റ്റാന്‍ഡിലെ ശ്രീമണി ബിയര്‍ പാര്‍ലറിനു സമീപത്തുനിന്നും രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വടകര പതിയാരക്കര പുതുക്കുടി മുക്കില്‍ ഇത്തിലോട്ട് വീട്ടില്‍ താമസിക്കും മലയില്‍ മഹ്റൂഫ് എന്ന മനാഫിനെ (32)യാണ് വടകര സി.ഐ എ. ഉമേഷിന്‍െറ നേതൃത്വത്തിലുള്ള സ്ക്വാഡംഗങ്ങള്‍ അറസ്റ്റു ചെയ്തത്. ക്വട്ടേഷന്‍ സംഘാംഗമായ പ്രതി 2008ല്‍ വടകര എടോടിയില്‍ യൂനിവേഴ്സിറ്റി ജീവനക്കാരനായ ചന്ദ്രനെ തട്ടിക്കൊണ്ടുപോയ കേസിലും വടകരയിലെ വ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായ വി.പി.സി. മൊയ്തുവിനെ ആക്രമിച്ച് പണം തട്ടിയ സംഭവത്തിലും പ്രതിയായിരുന്നു. കഴിഞ്ഞ മാസം 28ന് രാത്രി ബിയര്‍ പാര്‍ലറിലുണ്ടായ വാക്തര്‍ക്കത്തിനിടയിലാണ് കടമേരി സ്വദേശിയായ കളരിയുള്ളതില്‍ രമേഷ് (32), വടകര മേപ്പയില്‍ കുളങ്ങരത്ത് ജംഷിന്‍ (28) എന്നിവരെ വെട്ടിപ്പരിക്കേല്‍പിച്ചത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ബിയര്‍പാര്‍ലറിലുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യനിര്‍വഹണത്തിനു ശേഷം മംഗലാപുരത്തേക്ക് മുങ്ങിയ പ്രതി കൈയിലുള്ള പണം തീര്‍ന്നതിനെതുടര്‍ന്ന് നാട്ടിലത്തെിയപ്പോഴാണ് വടകര പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തുനിന്നും പിടിയിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.