നാദാപുരം: പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി റിമാൻഡിലായി. ചേലക്കാട് ചരളില്‍ ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ആഷിഖാണ് (19) റിമാൻഡിലായത്. കഴിഞ്ഞ മാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇടവഴിയില്‍ ആഷിഖ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ആഷിഖ് നാദാപുരം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പിനും മറ്റുമായി പ്രതിയെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് നാദാപുരം സി.ഐ എം.പി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.