കഴക്കൂട്ടം: പൊലീസുകാരനെ കുത്തിപ്പരിക്കേൽപിച്ച വാറൻറ് കേസിലെ പ്രതി രക്ഷപ്പെട്ടു. കഴക്കൂട്ടം മേനംകുളം സ്വദേശി ഉറുപ്പൻ അനി എന്ന അനിൽകുമാറാണ് രക്ഷപ്പെട്ടത്. കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാരൻ മഹേഷിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബോംബേറ് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട അനി. ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു. മേനംകുളം തുമ്പയിലെ കളിസ്ഥലത്തിനടുത്ത് ഇയാൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പിടികൂടാൻ ശ്രമിക്കവെ ഇയാൾ കൈയിൽ കരുതിയ ആയുധമെടുത്ത് കുത്തുകയായിരുന്നു. പൊലീസുകാരൻ മഹേഷിന് മൂന്ന് കുത്തേറ്റതായി പൊലീസ് പറഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ സുഹൃത്തുക്കളുടെ വാഹനത്തിൽ കയറി അനിൽകുമാർ രക്ഷപ്പെട്ടു. ഇയാളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റ മഹേഷിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.