കരിഞ്ചന്തയും പൂഴ്ത്തിവെപ്പും; സപ്ലൈ ഓഫിസർ പരിശോധന നടത്തി

കോഴിക്കോട്: ഓണസമയത്ത് പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിനായി കോഴിക്കോട്, താമരശ്ശേരി, വടകര താലൂക്കുകളിലെ പൊതുവിപണി കേന്ദ്രങ്ങളിലും റേഷൻ മൊത്ത, ചില്ലറ വ്യാപാര ഡിപ്പോകളിലും പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ റഷീദ് മുത്തുക്കണ്ടി, കോഴിക്കോട് നോർത്ത് സിറ്റി റേഷനിങ് ഓഫിസർ വി.എസ്. സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 20 റേഷൻകടകളിലും ഒരു മൊത്തവിതരണ മണ്ണെണ്ണ ഡിപ്പോയിലും ഒരു എൽ.പി.ജി. ഔട്ട് ലെറ്റിലും 49 പൊതുവിപണികളിലുമാണ് പരിശോധന നടത്തിയത്. റേഷനിങ് ഇൻസ്പെക്ടർമാരായ ഡി.എസ്. സത്യജിത്ത്, സി. വിനോദ്, ഒ.കെ. നാരായണൻ, എ.വി. രമേഷ്കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.