കോഴിക്കോട്: സംസ്ഥാന സർക്കാർ ആരാധനാലയങ്ങൾക്ക് ഉച്ചഭാഷിണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നിർദേശം സ്വാഗതാർഹമാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ ഫൈസി മുക്കവും സുന്നി യുവജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങളും നാസർ ഫൈസി കൂടത്തായിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ആരാധനാലയങ്ങളെ മാറ്റരുത്. നേതൃത്വത്തിെൻറയും സർക്കാറിെൻറയും നിർദേശങ്ങൾ ഉൾക്കൊണ്ട് ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കണമെന്ന് നേതാക്കൾ മഹല്ല് നേതൃത്വത്തോട് അഭ്യർഥിച്ചു. ബാങ്കിനും അത്യാവശ്യ അറിയിപ്പുകൾക്കുമല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് ഹൈദരലി ശിഹാബ് തങ്ങൾ നേരത്തേ മഹല്ലുകളോട് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.