യുവതികളെയും കൈക്കുഞ്ഞുങ്ങളെയും ഉപയോഗിച്ചുള്ള ഭിക്ഷാടനം വർധിക്കുന്നു കൊയിലാണ്ടി: യുവതികളെയും കൈക്കുഞ്ഞുങ്ങളെയും ഉപയോഗിച്ചുള്ള ഭിക്ഷാടനം വ്യാപകം. ആന്ധ്ര, കർണാടക, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കേരളത്തിൽ ഭിക്ഷാടനത്തിന് ഇറക്കിയിരിക്കുന്നത്. ഇവർക്ക് പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, അങ്ങാടി, ആരാധനാലയങ്ങൾ, മറ്റ് ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് യാചന. രാവിലെ തുടങ്ങി വൈകുന്നേരത്തോടെ അവസാനിപ്പിച്ച് മടങ്ങും. ചിലർ വീടുകളിൽ കയറിയും ഭിക്ഷാടനം നടത്തും. കൊച്ചുകുട്ടികളുള്ള യുവതികളെയാണ് യാചകവൃത്തിക്ക് കൊണ്ടുവരുന്നത്. കുട്ടികളെ പരസ്പരം മാറ്റുകയും ചെയ്യും. ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുംവിധം കുട്ടികളെ മയക്കിക്കിടത്തുന്നതായും ആരോപണമുണ്ട്. ഭിക്ഷാടനം നടത്തുേമ്പാൾ കരഞ്ഞ് ബഹളം വെക്കാതിരിക്കാനാണ് ഇത്. മാത്രമല്ല, കുട്ടി തളർന്നുകിടക്കുന്ന അവസ്ഥ അനുകമ്പയും ഉണ്ടാക്കും. പുകയില വെള്ളം നൽകിയാണ് ഇങ്ങനെ മയക്കിക്കിടത്തുന്നത്. മണിക്കൂറുകളോളം കുട്ടികൾ ചലനമറ്റുകിടക്കും. കുട്ടികളെയും കൊണ്ട് ഭിക്ഷാടനം നടത്തിയാൽ കൂടുതൽ വരുമാനം ലഭിക്കും. അതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. മുമ്പ് കുട്ടികളെ മാത്രം ഭിക്ഷാടനത്തിന് ഇറക്കാറുണ്ടായിരുന്നു. ബാലഭിക്ഷാടനം നിരോധിച്ചതോടെ യുവതികെളയും കൈക്കുഞ്ഞുങ്ങളെയും ഉപയോഗിക്കുകയാണ്. വൻ തുകയാണ് ദിനംപ്രതിയുള്ള വരുമാനം. ഒരു സംഘം അധികം ഒരിടത്ത് തങ്ങാറില്ല. ഇടക്കിടെ ആളുകൾ മാറിക്കൊണ്ടിരിക്കും. ഭിക്ഷ യാചിച്ചുകിട്ടുന്നതിൽ വലിയ പങ്ക് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്കാണ്. ഭിക്ഷാടനം നടത്തുന്നിടത്തൊന്നും ഇവരെ കണ്ടെന്നുവരില്ല. പക്ഷേ, പലപ്പോഴും മാറിനിന്നുള്ള നിരീക്ഷണമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.