ഹജ്ജ് ഹൗസ് വിവാഹ ആവശ്യങ്ങൾക്ക് മാത്രമേ നൽകൂ ^ചെയർമാൻ

ഹജ്ജ് ഹൗസ് വിവാഹ ആവശ്യങ്ങൾക്ക് മാത്രമേ നൽകൂ -ചെയർമാൻ കൊണ്ടോട്ടി: കരിപ്പൂർ ഹജ്ജ് ഹൗസ് വിവാഹ ആവശ്യങ്ങൾക്ക് മാത്രമേ ഇനി മുതൽ നൽകുകയുള്ളൂവെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. കഴിഞ്ഞ മാസം സ്വകാര്യ സംഘടനക്ക് ഹജ്ജ് ക്യാമ്പ് നടത്താൻ ഹജ്ജ് ഹൗസ് വാടകക്ക് നൽകിയത് വിവാദമായിരുന്നു. ഇൗ വിഷയം ബുധനാഴ്ച ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിൽ ചർച്ചയായതിനെ തുടർന്നാണ് ഹജ്ജ് ഹൗസ് വിവാഹ ആവശ്യങ്ങൾക്ക് മാത്രം നൽകിയാൽ മതിയെന്ന് തീരുമാനിച്ചത്. ഹജ്ജ് കമ്മിറ്റി അറിയാതെയാണ് ഹജ്ജ് ഹൗസ് വാടകക്ക് നൽകിയത്. ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ താക്കീത് ചെയ്തിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. തീർഥാടകരെ സഹായിക്കുന്നതിന് ഹജ്ജ് വേളയിൽ ഒപ്പമുണ്ടാകുന്ന വളണ്ടിയർമാരെ (ഖാദിമുൽ ഹജ്ജാജ്) തെരഞ്ഞെടുത്തതിെൻറ മാനദണ്ഡവും യോഗത്തിൽ ചർച്ചയായി. ഹജ്ജ് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിന് ആലുവയിൽ ചേർന്ന ഹജ്ജ് യോഗത്തിന് വിരുദ്ധമായി സർക്കാർ പ്രത്യേക ബോർഡിനെ നിശ്ചയിച്ചതും യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചു. അതേസമയം, ഹജ്ജ് വളണ്ടിയര്‍മാരുടെ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടത്തിയതെന്നും ആക്ഷേപം ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.