ലോറി ആക്രമിച്ച സംഭവം: മൂന്നുപേർ റിമാൻഡിൽ

ചേമഞ്ചേരി: വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ തിരുവങ്ങൂരിൽ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറികൾ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുതുകാട് പെരുവണ്ണാമുഴി ജിനേഷ് (29), കൂത്തുപറമ്പ് പാച്ചപൊയ്ക വിജേഷ്, കൂത്തുപറമ്പ് മണൽവയൽ തുവ്വക്കുന്ന് ഷിജു (39) എന്നിവരാണ് റിമാൻഡിലായത്. പാലക്കാടുനിന്ന് ഗ്യാസ് സിലിണ്ടറുകളുമായി വരുകയായിരുന്ന ലോറികളാണ് ആക്രമിക്കപ്പെട്ടത്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിെൻറ മംഗളൂരു പ്ലാൻറിൽ സമരമായതിനാൽ പാലക്കാെട്ട പ്ലാൻറിൽനിന്ന് സിലിണ്ടറുകൾ കയറ്റിവരുകയായിരുന്നു ലോറികൾ. രണ്ട് ലോറികളുടെയും കാറ്റഴിച്ചുവിടുകയും ഒരു ലോറിയുടെ ചില്ല് എറിഞ്ഞുതകർക്കുകയും ചെയ്തിരുന്നു. കാറിലെത്തിയ സംഘമാണ് രാത്രി 10.30ഒാടെ വാഹനങ്ങൾ തടഞ്ഞ് ആക്രമിച്ചത്. കാറ്റഴിച്ചുവിട്ടതിനെത്തുടർന്ന് ലോറികൾ ചരിഞ്ഞ് അപകടം സംഭവിച്ചേക്കുമെന്ന ഭീതിയുണ്ടായിരുന്നു. നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടതോടെ അക്രമിസംഘത്തിൽപെട്ട ഒരാൾ പിടിയിലാവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പൊലീസ് മൂന്നുപേർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കുകയും മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.