കൊടുവള്ളി മണ്ഡലം ലീഗ് : പിരിച്ചുവിട്ട നഗരസഭ–പഞ്ചായത്ത് കമ്മിറ്റികള്‍ പുന$സംഘടിപ്പിച്ചു

കൊടുവള്ളി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം പിരിച്ചുവിട്ട നഗരസഭ-പഞ്ചായത്ത് കമ്മിറ്റികള്‍ പുന$സംഘടിപ്പിച്ചു. കൊടുവള്ളി നഗരസഭയിലും മടവൂര്‍, കിഴക്കോത്ത് പഞ്ചായത്തിലെയും കമ്മിറ്റികളാണ് പുന$സംഘടിപ്പിച്ചത്. കൊടുവള്ളിയില്‍ ടി.കെ. മുഹമ്മദ് (പ്രസി.), കുഞ്ഞോതി കളരാന്തിരി, ടി. അബ്ദുല്ല (വൈസ് പ്രസി.), അലി മാനിപുരം (ജന. സെക്ര.), എം.കെ.ബി. മുഹമ്മദ്, പി.പി. മൊയ്തീന്‍കുട്ടി (ജോ. സെക്ര.), ഇ.സി. കലന്തന്‍കുട്ടി ഹാജി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മടവൂര്‍ പഞ്ചായത്ത്- മൂത്താട്ട് അബ്ദുറഹിമാന്‍ (പ്രസി.), പി.എം. ഇഖ്ബാല്‍, പി.എം. ഹംസ (വൈസ് പ്രസി.), ഖാസിം കുന്നത്ത് (ജന. സെക്ര.), അഡ്വ. മുസ്തഫ, ഖലീല്‍ എരവന്നൂര്‍ (ജോ. സെക്ര.), കെ.ടി. അബ്ദുല്‍ലത്തീഫ് (ട്രഷറര്‍). കിഴക്കോത്ത് പഞ്ചായത്ത്- വി.കെ. കുഞ്ഞായിന്‍കുട്ടി (പ്രസി.), എം.പി. മൊയ്തീന്‍, എന്‍.സി. മുഹമ്മദ് (വൈസ് പ്രസി.), എം. ആലി (ജന. സെക്ര.), വി. അബ്ദുല്‍ അസീസ്, എം.സി. ഖാലിദ് (ജോ. സെക്ര.), ഒ. സെയ്ത് (ട്രഷറര്‍) എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍. പഞ്ചായത്ത്-നഗരസഭ കമ്മിറ്റി രൂപവത്കരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പിരിച്ചുവിട്ട കമ്മിറ്റി അംഗങ്ങളെ തന്നെ പുതിയ കമ്മിറ്റിയിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തെ സമീപിച്ചിരുന്നു. വരാന്‍പോകുന്ന കമ്മിറ്റികളില്‍ കളങ്കിതരും ആരോപണവിധേയരല്ലാത്തവരുമായ ആളുകള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്ന ആവശ്യവുമായി മറുവിഭാഗം പ്രവര്‍ത്തകര്‍ യോഗം ചേരുകയും പ്രതിഷേധമറിയിക്കുകയുമുണ്ടായി. ഇതേതുടര്‍ന്ന് ഓരോ പഞ്ചായത്തിലും വാര്‍ഡ് ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്ത് ഓരോ അംഗത്തില്‍നിന്നും അഭിപ്രായമാരാഞ്ഞ് പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കണമെന്നും മണ്ഡലം കമ്മിറ്റിയോട് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും അവരില്‍നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ സ്വരൂപിച്ച് പുതിയ കമ്മിറ്റിയെ മണ്ഡലം കമ്മിറ്റി പ്രഖ്യാപിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.