ലൗ ഷോറിലെ കുട്ടികളോടൊപ്പം ആടിയും പാടിയും സിനിമാതാരം ജയസൂര്യ

കൊടിയത്തൂര്‍: ലൗ ഷോര്‍ സ്പെഷല്‍ പന്നിക്കോട് സ്കൂളിലെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ നേരില്‍ കാണാനും പാട്ടും കളിയുമായി സന്തോഷവും ആനന്ദവും നിറക്കാനും സിനിമാതാരം ലൗ ഷോറിലത്തെി. കുട്ടികളോടൊത്ത് ആടിയും പാടിയും കെട്ടിപ്പിടിച്ചും എടുത്തുപൊക്കിയും നര്‍മങ്ങള്‍ നിറഞ്ഞ സംസാരവും കുട്ടികള്‍ക്കൊരു പുതിയ അനുഭവമായി. സ്ക്രീനില്‍ മാത്രം കണ്ട ഈ താരത്തെ കണ്‍മുമ്പില്‍ ഇങ്ങനെ കണ്ടപ്പോള്‍ പലരും ആശ്ചര്യത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. സിനിമയില്‍ അദ്ദേഹം പാടിയ പാട്ടുകള്‍, കുട്ടികള്‍ പാടിക്കൊടുത്തപ്പോള്‍ തന്‍െറ പാട്ടുകള്‍ പലരും പാടുന്നത് കേട്ടിട്ടുണ്ടെന്നും എന്നാല്‍ നിഷ്കളങ്കമായ ഒരു മനസ്സില്‍നിന്ന് ആദ്യമായാണിത് കേള്‍ക്കുന്നതെന്നും ജയസൂര്യ പറഞ്ഞു. ഈ മക്കളെ ലഭിച്ചതില്‍ രക്ഷിതാക്കള്‍ നിരാശപ്പെടേണ്ടതില്ളെന്നും അവരെ സംരക്ഷിക്കാന്‍ മനസ്സുള്ളവര്‍ക്ക് തന്നെയാണ് ദൈവം ഈ മക്കളെ നല്‍കിയതെന്നും ലൗ ഷോര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ജയസൂര്യ പറഞ്ഞു. തങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയ ഉല്‍പന്നങ്ങള്‍ സമ്മാനമായി നല്‍കിയാണ് കുട്ടികള്‍ അദ്ദേഹത്തെ യാത്രയയച്ചത്. സ്വീകരണ സമ്മേളനത്തില്‍ ലൗ ഷോര്‍ ജനറല്‍ സെക്രട്ടറി യു.എ. മുനീര്‍ അധ്യക്ഷതവഹിച്ചു. ബൈജു രാജ്, എം.ടി. അഷ്റഫ് , ജസ്റ്റിന്‍, ബംഗാളത്ത് അബ്ദുറഹിമാന്‍, റഷീഫ് കണിയാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.