വടകര: മുസ്ലിംലീഗ് -എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍കുന്ന കണ്ണൂക്കര സമ്മൂസ മുക്കില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍െറ വീടിനുനേരെ എയര്‍ഗണ്‍ ഉപയോഗിച്ച് നിറയൊഴിച്ചു. കറുവകണ്ടത്തില്‍ ഗഫൂറിന്‍െറ വീടിനുനേരെയാണ് ശനിയാഴ്ച വൈകീട്ട് നാലോടെ നിറയൊഴിച്ചത്. വീടിന്‍െറ മുന്‍ഭാഗത്തെ രണ്ട് ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍ മുസ്ലിംലീഗാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. വീടിന്‍െറ പരിസരത്തുനിന്ന് രണ്ട് പെല്ലറ്റും ചോമ്പാല പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഒഞ്ചിയം പഞ്ചായത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താലിനിടയില്‍ കണ്ണൂക്കര ടൗണില്‍ കട തുറക്കാന്‍ ശ്രമിച്ച ബേക്കറിക്കുനേരെ കല്ളേറുണ്ടായി. കല്ളേറില്‍ കടയുടമ അഴിയൂര്‍ കോറോത്ത് റോഡിലെ സ്കൂള്‍ പറമ്പത്ത് അഷ്റഫിന് പരിക്കേറ്റു. അഷ്റഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വടകര സി.ഐ അടക്കമുള്ളവര്‍ സംഭവസ്ഥലത്തത്തെി പരിശോധന നടത്തി. നിയുക്ത എം.എല്‍.എ സി.കെ. നാണു ആക്രമണം നടന്ന വീട് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.