കോഴിക്കോടിന്‍െറ മണ്ണില്‍ വീണ്ടുമൊരു ചലച്ചിത്രമേള

കോഴിക്കോട്: ഫിലിം സൊസൈറ്റികള്‍ക്കും സമാന്തര സിനിമക്കും വളക്കൂറുള്ള കോഴിക്കോടിന്‍െറ മണ്ണില്‍ നീണ്ട ഇടവേളക്ക് ശേഷം മറ്റൊരു ചലച്ചിത്രമേളക്ക് അരങ്ങൊരുങ്ങുന്നു. ഏഷ്യന്‍ സിനിമയുടെ വളര്‍ച്ചക്കായുള്ള നെറ്റ്പാക്ക് സംഘടനയുടെ ആഭിമുഖ്യത്തില്‍ എട്ട് സിനിമകള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്രമേള മേയ് 23, 24 തീയതികളിലായി കോഴിക്കോട് ശ്രീ തിയറ്ററില്‍ നടക്കും. വിവിധ മേളകളില്‍ പുരസ്കാരം നേടിയിട്ടുള്ള എട്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. നൂറു രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഇതിന്‍െറ ഭാഗമായി 20 മുതല്‍ കൈരളി, ശ്രീ തിയറ്ററില്‍ ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനം തുടങ്ങും. 250 പേര്‍ക്കായിരിക്കും പാസ് അനുവദിക്കുക. കിര്‍ഗിസ്താന്‍ ചിത്രമായ അണ്ടര്‍ ഹെവന്‍, കസാഖ്സ്താനില്‍ നിന്നുള്ള സ്ട്രേഞ്ചര്‍, ഇന്തോനേഷ്യയില്‍ നിന്നുള്ള നേ, തുര്‍ക്കി ചിത്രമായ അണ്‍ടില്‍ ഐ ലോസ് മൈ ബ്രീത്ത്, ഫിലിപ്പീന്‍സില്‍ നിന്നുള്ള ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍, ഇറാന്‍ ചിത്രമായ പ്ളീസ് ഡുനോട്ട് ഡിസ്റ്റര്‍ബ്, ചൈനീസ് ചിത്രമായ 11 ഫ്ളവേഴ്സ്, ശ്രീലങ്കയില്‍ നിന്നുള്ള ആഗസ്റ്റ് സണ്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. ചലച്ചിത്രകാരന്‍ ജി. അരവിന്ദന്‍െറ 25ാം ചരമവാര്‍ഷികവും 25, 26 തീയതികളിലായി ആഘോഷിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥ്, സെക്രട്ടറി രാജ്മോഹന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകരായ ചെലവൂര്‍ വേണു, കെ.ജെ തോമസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.