നന്മണ്ട: ബൈക്ക് യാത്രികനായ അധ്യാപകന്‍ കണ്ട പുലി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും പുലിവാലായി. വെള്ളിയാഴ്ച രാത്രി 10ഓടെയാണ് നന്മണ്ട വെസ്റ്റ് എ.എല്‍.പി സ്കൂള്‍ അധ്യാപകന്‍ ഞാറയില്‍ ലതീഷ് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ മാതോത്ത് റോഡില്‍ പുലിയെന്ന് തോന്നുന്ന ജീവിയെ കണ്ടത്. കണ്ടയുടനെ ജീവി മതില്‍ ചാടി. വാലിന്‍െറ വലിപ്പവും ശരീരപ്രകൃതിയും പുലിയുടേതിന് സാമ്യമുണ്ടെന്നാണ് അധ്യാപകന്‍ പറയുന്നത്. അയല്‍വാസികളെയും കൂട്ടി രാത്രിതന്നെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഇളകിയ മണ്ണാണെങ്കില്‍ കാല്‍പാടുകള്‍ കണ്ടാലെങ്കിലും ജീവിയെ തിരിച്ചറിയാന്‍ സാധിക്കും. ഉറച്ച മണ്ണായതിനാല്‍ കാല്‍പാടുകള്‍ പതിയില്ലായെന്നത് നാട്ടുകാരെ കുഴക്കി.വ്യാഴാഴ്ച രാത്രിയും ഇതേസ്ഥലത്ത് പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതായി യാത്രക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും നാട്ടുകാര്‍ ആരുംതന്നെ മുഖവിലക്കെടുത്തില്ല. ഒരുമാസം മുമ്പ് പെരിങ്ങോട് മലയില്‍ പുലിയോട് സാമ്യം തോന്നുന്ന ജീവിയെ കണ്ടതായി തദ്ദേശവാസികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയും ജീവിയെ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പകല്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാത്രിയിലായിരുന്നു വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തിയിരുന്നത്. ‘പുലി’ ഇറങ്ങിയതോടെ രാഷ്ട്രീയ പ്രവര്‍ത്തകരും ഭീതിയിലാണ്. സ്ഥാനാര്‍ഥികളില്‍ ആരാണ് ‘പുലി’ എന്ന് ജനം തീരുമാനിക്കാനിരിക്കെയാണ് യഥാര്‍ഥ പുലി സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഉറക്കംകെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.