വടകര: തോടന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് തിരുവള്ളൂര്‍ മുരളിയെയും മുന്‍ പയ്യോളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. സിന്ധുവിനെയും ഓഫിസിനകത്ത് പൂട്ടിയിട്ട് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് നടന്ന യു.ഡി.എഫ് പ്രകടനത്തിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തോടന്നൂര്‍ ബ്ളോക് പഞ്ചായത്ത് അംഗം ബവിത്ത് മലോല്‍, അഴിയൂര്‍ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ പാറക്കല്‍ മുഹമ്മദ്, മുകുന്ദന്‍ മരുതോങ്കര എന്നിവരെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മര്‍ദനത്തില്‍ ബവിത്ത് മലോലിന്‍െറ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 20ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേ സെടുത്തു. കെ.ടി. സിന്ധു നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നും പൊലീസിനെ ആക്രമിച്ചെന്നും കാണിച്ച് 200ഓളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കല്ളേറില്‍ പരിക്കേറ്റ എസ്.ഐ ബാബുരാജ്, സി.പി.ഒ മജീദ് എന്നിവര്‍ വടകര ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.