കോഴിക്കോട്: മുഖംമൂടി സംഘം വ്യാപാരിയെയും മകനെയും ആക്രമിച്ച് അരലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്ന സംഭവത്തില്‍ രേഖാ ചിത്രവും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. കോവൂര്‍ ഗ്രാന്‍ഡ് ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷൗക്കത്തലി, മകന്‍ റോഷന്‍ എന്നിവരാണ് കവര്‍ച്ചക്കിരയായത്. കടയടച്ച് പുറത്തിറങ്ങിയ ഇരുവരും കാറില്‍ കയറുന്നതിനിടെയാണ് മുഖംമൂടി ധാരികളായ രണ്ടുപേര്‍ ആക്രമിച്ച് ബാഗ് കൈവശപ്പെടുത്തിയത്. അക്രമികളിലൊരാളുടെ മുഖം പിടിവലിക്കിടയില്‍ റോഷന്‍ കണ്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് അക്രമിയുടെ രേഖാചിത്രം തയാറാക്കിയത്. നേരത്തേ നടന്ന സമാന സംഭവങ്ങളിലെ പ്രതികളുടെ മുഖവും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളജ്, ചേവായൂര്‍, സിറ്റി പരിസരത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നതിനൊപ്പം സംഭവ സ്ഥലത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നോര്‍ത് അസി. കമീഷണര്‍ കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.