മാവൂര്‍: കാല്‍പന്തുകളി ആവേശം നെറുകെയിലത്തെി നില്‍ക്കുകയാണ് മാവൂരില്‍. ചെറൂപ്പ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ജവഹര്‍ മാവൂര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ തുടങ്ങിയതോടെ ഗാലറികള്‍ നിറഞ്ഞുകവിയുകയാണ്. ഒന്നാം സെമിയുടെ ആദ്യപാദമത്സരത്തില്‍ 6000 പേര്‍ക്ക് ഇരുന്ന് കളികാണാവുന്ന ഗാലറിയും ഗ്രൗണ്ടിനുചുറ്റും ഒരുക്കിയ ഇരിപ്പിട സൗകര്യങ്ങളും ഉള്‍കൊള്ളാനാവാത്ത അത്രയും കാണികളാണ് ഒഴുകിയത്തെിയത്്. ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കളി കാണാനാവാതെ അനവധി പേരാണ് തിരിച്ചുപോയത്. കാണികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് ഏറെ പണിപ്പെടേണ്ടിയും വന്നു. സമീപത്തെ മരങ്ങളിലടക്കം കാണികള്‍ നിറഞ്ഞ അവസ്ഥയായിരുന്നു. രണ്ടാം പാദ മത്സരത്തിലും ഗാലറി നിറഞ്ഞുകവിഞ്ഞു. ഡിസംബര്‍ അവസാനവാരം തുടങ്ങിയ ടൂര്‍ണമെന്‍റില്‍ 24 പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. ഒന്നാം സെമിയുടെ രണ്ട് പാദ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ രണ്ട് മത്സരത്തിലും വിജയിച്ച് ഫിഫ മഞ്ചേരി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ സെമിയില്‍ ടൗണ്‍ടീം അരീക്കോടിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫിഫ മഞ്ചേരി ഫൈനലില്‍ പ്രവേശിച്ചത്. വ്യാഴാഴ്ച നടന്ന രണ്ടാം സെമിയുടെ ആദ്യ പാദ മത്സരത്തില്‍ ആതിഥേയരായ ജവഹര്‍ മാവൂര്‍ അല്‍മിന്‍ഹാല്‍ വളാഞ്ചേരിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. ഇതേ ടീമുകള്‍ വെള്ളിയാഴ്ച രണ്ടാം പാദമത്സരത്തില്‍ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.