വടകര: അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ അതിവേഗ റെയില്‍ പ്രതിരോധ സമിതി 21ന് രാവിലെ 10ന് വടകര താലൂക്ക് ഓഫിസിലേക്ക് ജനകീയ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിക്കായി വടകര താലൂക്കില്‍ മാത്രം ആയിരത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിയേണ്ടി വരുമെന്നാണ് കണക്ക്. ആരാധനാലയങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, ഇതര കെട്ടിടങ്ങള്‍, കൃഷി സ്ഥലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കുന്നുകള്‍ തുടങ്ങി വന്‍ നഷ്ടത്തിന്‍െറ കണക്കുകള്‍ വേറെയുമുണ്ട്. വടകര മേഖലയില്‍ അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട്, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലൂടെയാണ് റെയില്‍ കടന്നുപോകുന്നത്. 110 മീറ്റര്‍ വീതിയിലാണ് ഇതിനായി സ്ഥലമേറ്റെടുക്കുക. ഇതുകൂടാതെ ഇരു വശങ്ങളിലും നിശ്ചിത പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുമുണ്ടാകുമെന്നാണറിയുന്നത്. ഇതനുസരിച്ച് ചോറോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാത്രം 250ലധികം വീടുകളാണ് നഷ്ടപ്പെടുക. ഇതില്‍ പലതും പുതുതായി നിര്‍മിച്ചവയുമാണ്. വള്ളിക്കാട് കോമുള്ളിക്കുന്ന്, കാളംകുളംതാഴ, കോയിക്കല്‍താഴ നെല്‍വയലുകള്‍, കോയിക്കല്‍ ക്ഷേത്രം, ചോറോട് രാമത്ത് പുതിയകാവ്, ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രക്കുളം, ചോറോട് എച്ച്.എസ്.എസ് റോഡ്, കുരിക്കിലാട്-വൈക്കിലശ്ശേരി റോഡ്, ചോറോട്-മലോല്‍മുക്ക് റോഡ്, വള്ളിക്കാട്-വൈക്കിലശ്ശേരി റോഡ്, വള്ളിക്കാട് ലോഹ്യാ മന്ദിരം തുടങ്ങിയവയെ കീറിമുറിച്ചാണ് പാത കടന്നുപോകുക. ഇതിനായി സ്ഥലം അടയാളപ്പെടുത്തിയതിനാല്‍ ഭൂമി വില്‍പനയോ, വസ്തു പണയപ്പെടുത്തി വായ്പയെടുക്കലോ പറ്റാതായി. രൂക്ഷമായ കുടിവെള്ളക്ഷാമവുമുണ്ടാകും. പ്രതിരോധസമിതി താലൂക്ക് ചെയര്‍മാന്‍ സി.കെ. മൊയ്തു, കണ്‍വീനര്‍ ടി.കെ.സിബി, ഒഞ്ചിയം ശിവശങ്കരന്‍, പി.കെ. കിഷോര്‍, കോയിറ്റോടി ഗംഗാധരക്കുറുപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.