നാദാപുരം: നാദാപുരം ഗവ. കോളജ് കെട്ടിടനിര്‍മാണ നടപടികള്‍ അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. കല്ലാച്ചി മുതല്‍ നാദാപുരം വരെ നടന്ന പ്രതിഷേധറാലിയില്‍ നൂറോളം വിദ്യാര്‍ഥികള്‍ അണികളായി. കോളജ് അനുവദിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സ്വന്തമായി കെട്ടിടനിര്‍മാണത്തിന്‍െറ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. എസ്റ്റിമേഷന്‍ അടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് കെട്ടിടനിര്‍മാണം ആരംഭിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇതിനായി നിരവധി തവണ എം.എല്‍.എയുമായി ചര്‍ച്ച നടത്തിയിട്ടും വേണ്ട നടപടി കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. ഇനിയും അധികൃതര്‍ അനാസ്ഥ തുടരുകയാണെങ്കില്‍ തെരുവ് ക്ളാസ് അടക്കമുള്ള സമരരീതികളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി കണ്‍വീനര്‍ അറിയിച്ചു. പ്രതിഷേധ റാലിക്ക് അഭിജിത്ത്, മുഹമ്മദ് റാഫി, പി. അശ്വന്ത്, ജാബിര്‍, പി.കെ. ജാസിര്‍, തെജിന്‍ വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി. കോളജ് കെട്ടിടത്തിനായി തെരുവന്‍പറമ്പ് കിണമ്പ്രംകുന്നില്‍ ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നടത്തിയിരുന്നു. ഇ.കെ. വിജയന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഇതിനായി ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍, സാങ്കേതിക കുരുക്കില്‍പെട്ട് ഫണ്ട് ലഭ്യമാകല്‍ അനിശ്ചിതമായി നീളുകയായിരുന്നു. രണ്ടു വര്‍ഷമായി കോളജ് വാണിമേലില്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.