കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഹാര്‍ബര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കി ധര്‍ണ നടത്തുമെന്ന് വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയാപ്പ ഹാര്‍ബറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍നഷ്ടമാണ് ഉണ്ടാകുന്നത്. 2014ല്‍ പുതിയാപ്പ ഹാര്‍ബറിന്‍െറ രണ്ടാം ഘട്ട വികസനത്തിനായി 53 കോടിയുടെ പ്രോജക്ട് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തയാറാക്കിയിരുന്നു. ഇത് രണ്ടുവര്‍ഷമായിട്ടും സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടില്ല. വികസന പ്രവര്‍ത്തനങ്ങളുടെ പ്രോജക്ട് സര്‍ക്കാറിന് സമര്‍പ്പിക്കാത്ത ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്മെന്‍റിന്‍െറ അനാസ്ഥക്കെതിരെ സൂചനാ സമരം എന്ന നിലക്കാണ് ബുധനാഴ്ച പുതിയാപ്പയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും പണിമുടക്കി ധര്‍ണ നടത്തുന്നത്. ബുധനാഴ്ച രാവിലെ 11ന് ഹാര്‍ബര്‍ ഓഫിസിനു മുന്നില്‍ എം.കെ. രാഘവന്‍ എം.പി ധര്‍ണ ഉദ്ഘാടനം ചെയ്യും. ഹാര്‍ബറില്‍ പുതുതായി രണ്ട് ജെട്ടികള്‍ പണിയുക, മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, പുതുതായി ലേല ഹാള്‍, അഴുക്കുചാല്‍ എന്നിവ പണിയുക, ഹാര്‍ബറില്‍ അടിഞ്ഞുകൂടുന്ന ചളിയും മണ്ണും സ്ഥിരമായി നീക്കംചെയ്ത് ആഴം കൂട്ടുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. പുതിയാപ്പ ഹാര്‍ബര്‍ വികസന സമിതി കണ്‍വീനര്‍ വി. ഉമേശന്‍, കെ. സുന്ദരന്‍, കെ. ചന്ദ്രന്‍, സി. രാമകൃഷ്ണന്‍, എം.കെ. ദിനേശ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.