കോഴിക്കോട്: മലയാളത്തില്‍ വേണ്ടത്ര ബാലസാഹിത്യ കൃതികള്‍ ഉണ്ടാകുന്നില്ളെന്ന് എം.ടി. വാസുദേവന്‍ നായര്‍. കുട്ടികളുടെ ഭാവന ഉണര്‍ത്തുന്ന തരത്തിലുള്ള എഴുത്തുകള്‍ കുറഞ്ഞുവരുകയാണ്. 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സൃഷ്ടി ഹാരിപോര്‍ട്ടറാണെന്നത് ബാലസാഹിത്യങ്ങളുടെ പ്രസക്തിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവസാഹിതി സമാജത്തിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയ എന്‍.പി. ഹാഫിസ് മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ പി.വി. അബ്ദുല്ലക്കോയ അധ്യക്ഷനായ ചടങ്ങില്‍ പി.വി. ഗംഗാധരന്‍ പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. പി.ജെ. ജോഷ്വ, എ. സജീവന്‍, ഇ.വി. ഉസ്മാന്‍ കോയ, എം.പി. ചേക്കുട്ടിക്കോയ, മമ്മദ് കോയ, ഇ.വി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിന് എന്‍.പി. ഹാഫിസ് മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.പി. അബ്ദുല്ല സ്വാഗതവും യുവസാഹിതി സമാജം ജന. സെക്രട്ടറി സി.എ. സലിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.