പേരാമ്പ്ര: മണ്ണ് മാഫിയ കൂനേരിക്കുന്ന് ഇടിച്ചുനിരത്തുന്നത് തുടരുന്നു. ഒരു മാസമായി ഇവിടെ ഏക്കര്‍കണക്കിന് സ്ഥലത്തെ മണ്ണ് യന്ത്രങ്ങളുപയോഗിച്ച് എടുത്ത് നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുകയാണ്. വില്ളേജ് അധികൃതരില്‍നിന്ന് താല്‍ക്കാലികമായി വാങ്ങിയ അനുമതിയുടെ മറപിടിച്ചാണ് വന്‍തോതില്‍ മണ്ണെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് സമയമായതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. കൂനേരിക്കുന്നാണ് സമീപപ്രദേശത്തെ ജലസ്രോതസ്സുകളുടെ ഉറവിടം. ഇപ്പോള്‍ തന്നെ ഈ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കുന്ന് കൂടി അപ്രത്യക്ഷമാവുന്നതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകും. കുന്നിടിച്ച് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നത് പ്രശ്നം രൂക്ഷമാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ണ് മാഫിയകള്‍ക്ക് അധികൃതര്‍ ഒത്താശ നല്‍കുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.