കോഴിക്കോട്: മെഡിക്കല്‍ കോളജ് ത്രിതല കാന്‍സര്‍ സെന്‍റര്‍ പദ്ധതിക്ക് ഒക്ടോബര്‍ ഒന്നിന് തറക്കല്ലിടും. പദ്ധതിക്ക് ഒന്നാം ഗഡുവായി 25കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടുണ്ട്. 45 കോടിയുടെ പദ്ധതിയില്‍ 33 കോടി കേന്ദ്രസര്‍ക്കാര്‍ ഫണ്ടും 12 കോടി സംസ്ഥാനസര്‍ക്കാര്‍ ഫണ്ടുമാണ്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടിന്‍െറ ആദ്യ ഗഡുവായ 25 കോടി രൂപയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തറക്കല്ലിടാന്‍ മുഖ്യമന്ത്രിയെ എത്തിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇംഹാന്‍സിന് മുന്‍വശത്തുള്ള ഒന്നരയേക്കറിലേറെ സ്ഥലത്താണ് ആശുപത്രിയുടെ ചിരകാല ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ സഹിതമുള്ള മൂന്നുനില കാന്‍സര്‍ സെന്‍റര്‍ വരുന്നത്. 17 കോടിയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍, ഡേകെയര്‍ കീമോതെറപ്പി ഉപകരണങ്ങള്‍, കാന്‍സര്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍, രണ്ടു കോടിയുടെ മോഡുലാര്‍ ശസ്ത്രക്രിയ തിയറ്റര്‍, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കല്‍ അനലൈസര്‍, ആറു കോടിയുടെ സി.ടി സ്കാന്‍ വെര്‍ചല്‍ സ്റ്റിമുലേറ്റര്‍, നാലു കോടിയുടെ സ്പെക്ട് ഗാമ കാമറ എന്നിവ ഉള്‍ക്കൊള്ളുന്ന കാന്‍സര്‍ സെന്‍ററാണ് പദ്ധതിയിലുള്ളത്. അര്‍ബുദം ബാധിച്ച് മലബാര്‍ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലേക്ക് പോകുന്നത്. മെഡിക്കല്‍ കോളജില്‍ ത്രിതല കാന്‍സര്‍ സെന്‍റര്‍ വന്നാല്‍ രോഗികള്‍ക്ക് തിരുവനന്തപുരത്തെ ആശ്രയിക്കാതെ കഴിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.