മാവൂര്‍: പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഊര്‍ക്കടവ്, ചെറൂപ്പ, മാവൂര്‍ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്്. ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ മത്സ്യവും മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു. സ്കൂള്‍ പരിസരങ്ങളിലും മറ്റും നടത്തിയ പരിശോധനയില്‍ മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന ഐസ് ശീതളപാനീയം തയാറാക്കുന്നതിന് ഉപയോഗിക്കുന്നതായി കണ്ടത്തെി. ഇവയുപയോഗിക്കുന്നതിനെതിരെ നേരത്തെ കര്‍ശനനടപടിയെടുക്കുകയും വിലക്കുകയും ചെയ്തതാണ്. മലിനജലത്തില്‍നിന്ന് നിര്‍മിക്കുന്ന ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങളും ഐസ് ഉല്‍പന്നങ്ങളും തയാറാക്കി വില്‍ക്കുന്നതിനെതിരെ തുടര്‍ ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.