കുണ്ടായിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അവഗണന

ബേപ്പൂര്‍: ആരോഗ്യവകുപ്പിന്‍െറ അവഗണനയില്‍ പൊറുതിമുട്ടി കുണ്ടായിത്തോട് പ്രാഥമികാരോഗ്യകേന്ദ്രം. ദിനംപ്രതി 500ല്‍പരം രോഗികള്‍ ചികിത്സ തേടിയത്തെുന്ന ആരോഗ്യകേന്ദ്രത്തില്‍ മരുന്ന് നല്‍കാന്‍ നിലവിലുള്ളത് ഒരേയൊരു ഫാര്‍മസിസ്റ്റ് മാത്രം. മരുന്നിനായി ക്യൂ നില്‍ക്കവെ പ്രായമായ രോഗികളും മറ്റും തലകറങ്ങി വീഴുന്നത് പതിവാണ്. ഇവിടെയുണ്ടായിരുന്ന നഴ്സിനെയും മാറ്റിയതോടെ ചികിത്സ തേടിയത്തെുന്ന പ്രായമായ രോഗികള്‍ വെട്ടിലായി. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ടോയ്ലറ്റുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ചികിത്സ തേടിയത്തെുന്ന പല രോഗികളും സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. രോഗികള്‍ നേരിടുന്ന ദുരിതം രോഗികള്‍തന്നെ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അധികൃതര്‍ അവഗണിക്കുകയാണ്. വര്‍ഷങ്ങളായി ആശുപത്രിയുടെ ദൈനംദിന ആവശ്യത്തിനായുള്ള കുടിവെള്ളം കരാറുകാരാണ് എത്തിച്ചുനല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT