വടകര: നഗരസഭയില്‍ വ്യാപകമായി അനധികൃത കെട്ടിടനിര്‍മാണം നടക്കുന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് രൂപവത്കരിച്ച കമ്മിറ്റി നോക്കുകുത്തിയായിരുന്നുവെന്ന പരാതി ശക്തമാവുന്നു. ഈ കമ്മിറ്റി 13 സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലായിടത്തും ഉദ്യോഗസ്ഥ-കെട്ടിട ഉടമ കൂട്ടുകെട്ടിന്‍െറ അടിസ്ഥാനത്തിലുള്ള അനധികൃത നിര്‍മാണമാണ് നടത്തിയതെന്ന് ബോധ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് അനധികൃത നിര്‍മാണം തകൃതിയായത്. കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്തെ കണക്കുപ്രകാരം 132 കെട്ടിടനിര്‍മാണ ചട്ടലംഘനങ്ങള്‍ നിലവിലുണ്ട്. ഇതില്‍പെടാത്തത് വേറെയുമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയദേദമന്യേ പ്രതിഷേധമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ സാഹചര്യത്തിലാണ് നഗരസഭാ കൗണ്‍സിലില്‍തന്നെ നിരവധിതവണ അനധികൃത നിര്‍മാണനെതിരെ വിമര്‍ശമുണ്ടായത്. പുതിയ കൗണ്‍സിലിലും ഈ ചര്‍ച്ച തുടരുകയാണ്. ചട്ടലംഘനം കണ്ടത്തൊമെന്നല്ലാതെ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ കമ്മിറ്റിക്ക് സാങ്കേതികമായി കഴിയില്ല. എന്നാല്‍, കണ്ടത്തെുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കാം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളി നടത്തുന്നതായുള്ള ആക്ഷേപം ശക്തമാണ്. മൂന്നുവര്‍ഷം മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിന്‍െറ പ്രത്യേകവിഭാഗം വടകരയില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ചട്ടലംഘനങ്ങള്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ നടപടിസ്വീകരിക്കാന്‍ ശിപാര്‍ശചെയ്തു. അത്തരം ലംഘനങ്ങളിപ്പോഴും തുടരുന്നതായാണ് ആക്ഷേപം. വ്യാപാരസമുച്ചയങ്ങളിലെ പാര്‍ക്കിങ് സ്ഥലങ്ങള്‍ കച്ചവടകേന്ദ്രമാക്കുന്നത് വടകരയില്‍ വ്യാപകമാണെന്നായിരുന്നു അന്നത്തെ പ്രധാന കണ്ടത്തെല്‍. നഗരം കടുത്ത ഗതാഗതക്കുരുക്കില്‍പ്പെടുന്നതിന്‍െറ പ്രധാനകാരണം പാര്‍ക്കിങ് സ്ഥലങ്ങളില്ലാത്തതാണ്. വാഹനങ്ങള്‍ പലതും തിരക്കേറിയ റോഡിന്‍െറ ഭാഗമായിട്ടാവും നിര്‍ത്തിയിടുക. പാര്‍ക്കിങ് സ്ഥലത്ത് കച്ചവടം നടത്തുന്ന പത്തോളം കെട്ടിടങ്ങളെങ്കിലും വടകരയിലുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് എങ്ങനെയാണ് ലൈസന്‍സ് കിട്ടുന്നതെന്ന് മനസ്സിലാവുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പാര്‍ക്കിങ് സ്ഥലം ചുരുക്കികൊണ്ട് കെട്ടിടനിര്‍മാണം നടത്തുന്നത് വടകരയില്‍ വ്യാപകമാണ്. കെട്ടിടങ്ങളുടെ മുകള്‍നിലയില്‍ അനുമതിയില്ലാതെ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും കൈയും കണക്കുമില്ല. ഇതിനുപുറമെ അറ്റകുറ്റപ്പണിയുടെ പേരില്‍ കെട്ടിടംതന്നെ പുതുക്കിപ്പണിയുന്ന തട്ടിപ്പും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.