മുക്കത്ത് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി

മുക്കം: വാഹന പരിശോധനക്കിടെ മുക്കത്ത് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. 400 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 1500 ഡിറ്റനേറ്റര്‍, 250 കിലോ അമോണിയം നൈട്രേറ്റ്, 700 മീറ്റര്‍ ഫ്യൂസ് വയര്‍ എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊടുവള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മുക്കം എരഞ്ഞിമാവ് സ്വദേശി ഹാരിസ്, കുളങ്ങര സ്വദേശി മെഹബൂബ് എന്നിവര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. മുക്കം അഭിലാഷ് ജങ്ഷനില്‍ സംശയം തോന്നിയ ഇവരുടെ വാഹനം പൊലീസ് പരിശോധിക്കുകയായിരുന്നു. വാഹനത്തിന്‍െറ പിന്നില്‍ സൂക്ഷിച്ച നിലയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടത്തെിയത്. സ്ഫോടക വസ്തുക്കള്‍ ക്വാറിയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് സംഘം പൊലീസിനോട് പറഞ്ഞത്. സംഘം പറഞ്ഞ ക്വാറിക്ക് ലൈസന്‍സില്ളെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇതിന് മുമ്പും പലതവണ സംഘം സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോയതായും ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് പറഞ്ഞു. മുക്കത്ത് കഴിഞ്ഞ ദിവസം ജ്വല്ലറിയില്‍ വന്‍ മോഷണം നടന്ന സാഹചര്യത്തില്‍ പൊലീസ് പരിശോധന തുടരുന്നതിനിടെയാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.