മദ്യപാനം വരുത്തിയ ദുരന്തം; ഞെട്ടൽ വിട്ടുമാറാതെ പായിപ്പാട്

ചങ്ങനാശ്ശേരി: ഗൃഹനാഥൻെറ കൊലപാതകത്തിലുള്ള ഞെട്ടൽ വിട്ടുമാറാതെ പായിപ്പാട്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ ത ുടര്‍ന്ന് മകൻെറ ക്രൂരമര്‍ദനത്തിനിരയായി പായിപ്പാട് കൊച്ചുപറമ്പില്‍ തോമസ് വര്‍ക്കിയാണ് കൊല്ലപ്പെട്ടത്. അവിവാഹിതരായ ഇരട്ട ആണ്‍മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന തോമസ് മകൻെറ കൈകൊണ്ടുതന്നെ മരണപ്പെട്ടത് ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും തീരാവേദനയായി. വാര്‍ധക്യ അവശതകള്‍ ഉണ്ടെങ്കിലും ഭാര്യ ചിന്നമ്മ റാന്നിയില്‍ മകള്‍ക്കൊപ്പമുള്ള വീട്ടിലായതിനാല്‍ മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയിരുന്നത് തോമസാണ്. അനിയും ഇരട്ട സഹോദരൻ സിബിയും മദ്യപിച്ചെത്തി തോമസുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്. ഓണത്തിനുകിട്ടിയ പെന്‍ഷന്‍ തുകയില്‍നിന്ന് ഇരുവര്‍ക്കും വീതം നല്‍കിയിരുന്നു. പിന്നീട് 100 രൂപക്കുവേണ്ടി അനി ഉണ്ടാക്കിയ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനിടയില്‍ ചോറും മീന്‍കറിയും വച്ചിട്ടുണ്ടെന്നും അത് കഴിക്കാനും തോമസ് അനിയോട് പറഞ്ഞു. ഇതിനിടയിലാണ് അനി തോമസിനെ പിടിച്ചുതള്ളുന്നത്. തോമസിൻെറ ശരീരത്തില്‍ 30 ഓളം മുറിവുകള്‍ ഉണ്ടായിരുന്നതായും രണ്ട് വാരിയെല്ലും കഴുത്തിലെ അസ്ഥിയും ഒടിഞ്ഞതായും പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രാത്രിയിലെ മര്‍ദനം കഴിഞ്ഞ് രാവിലെ തോമസിനെ നോക്കാതെ ഇരുവരും വീട് വിട്ടിറങ്ങുകയും ചെയ്തു. മദ്യലഹരിയിലായിപ്പോയെന്നും ഇങ്ങനെ സംഭവിക്കുമെന്നു കരുതിയില്ലെന്നും അനി തെളിവെടുപ്പിനിടയില്‍ പൊലീസിനോട് പറഞ്ഞു. ഇരുവരും സ്ഥിരം മദ്യപാനികളാണെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.