സംസ്​കാരചടങ്ങുകൾക്ക്​ തടസ്സം നിന്നിട്ടില്ല -ഓർത്തഡോക്സ്​ സഭ

കോട്ടയം: സംസ്കാര ചടങ്ങുകൾക്ക് സഭ തടസ്സം നിന്നിട്ടില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോ സ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത. സെമിത്തേരികൾ ആർക്കും കൈയേറാനാവില്ലെന്നും അത് ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനിൽക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടവകാംഗങ്ങൾ നിയമാനുസൃത വികാരിയോട് ആവശ്യപ്പെടുമ്പോഴെല്ലാം സംസ്കാരങ്ങൾ നടത്തിക്കൊടുത്തിട്ടുണ്ട്. സെമിത്തേരി ഇടവകാംഗങ്ങൾക്കു വേണ്ടിയുള്ളതാണ് എന്ന തത്ത്വം പാത്രിയാർക്കീസ് വിഭാഗവും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ, ഇടവകാംഗങ്ങൾ ആരൊക്കെയാണ് എന്നതിനും നിർവചനമുണ്ട്. അത് അനുസരിക്കാതെ സംസ്കാരം തങ്ങൾക്കിഷ്ടമുള്ള വൈദികൻെറ നേതൃത്വത്തിൽ നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു. ൈക്രസ്തവ സാക്ഷ്യം നിലനിൽക്കണമെങ്കിൽ സഭ ഒന്നായിത്തീരണം. അതിനു സാധിക്കില്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ 25, 26 വകുപ്പുകൾ അനുസരിച്ച് വേറൊരു സഭയായി പാത്രിയാർക്കീസ് വിഭാഗം പിരിഞ്ഞുപോകുന്നതിന് ഒരു തടസ്സവുമില്ല. ഏകപക്ഷീയമായി പുതിയ മെത്രാപ്പോലീത്തൻ ട്രസ്റ്റിയെ െതരഞ്ഞെടുത്തതിലൂടെ പാത്രിയാർക്കീസ് വിഭാഗം ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ഒരു പിരിഞ്ഞുപോക്കാണെന്ന് വ്യക്തമായിരിക്കുന്നു. നിയമപരമായി യാതൊരു പിന്തുണയും ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കാര്യങ്ങൾ അനുകൂലമാക്കി തീർക്കാനുള്ള പരിശ്രമമാണ് പാത്രിയാർക്കീസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.