അർബുദ രോഗിക്ക് മർദനം: പൊലീസുകാർക്കെതിരെ നടപടിയെടുക്കണം -ബി.ജെ.പി

കോട്ടയം: പാലായിൽ അർബുദ രോഗിയായ ഓട്ടോ ഡ്രൈവറെ മർദനത്തിനിരയാക്കിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യാത്രക്കാരുമായി സവാരിപോകുന്നതിനിടെ മദ്യപിച്ചെന്നാരോപിച്ചായിരുന്നു 32കാരനായ അഖിൽബോസിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മർദിച്ചേപ്പാൾ താൻ അർബുദരോഗിയാണെന്നും എട്ട് കീമോ കഴിഞ്ഞതാണെന്നും ചൂണ്ടിക്കാട്ടുകയും മെഡിക്കൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തിട്ടും തയാറാവാതെ മർദിക്കുകയായിരുന്നു. ബന്ധുക്കളെത്തി ചികിത്സ രേഖകൾ കാട്ടിയശേഷമാണ് വിട്ടത്. തുടർന്ന് ബന്ധുക്കൾ പാലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നെന്നും എൻ. ഹരി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.